പുറത്തേക്കിറങ്ങി പോന്ന അവളുടെ പിന്നാലെ വന്ന് വിനയന്] പിടിച്ചു നിര്]ത്തി. ''''എന്താ?'''' അവള്] പുരികം ഉയര്]ത്തി വെല്ലുവിളിയോടെ ചോദിച്ചു. ''''നീ നായരല്ലേ?'''' ''''അങ്ങനെ ഞാന്] പറഞ്ഞിട്ടുണ്ടോ?'''' അവള്] അതേ വീറില്] തിരിച്ചു ചോദിച്ചു. ''''ഇല്ല. പക്ഷേ, ഞാന്] നായരാണെന്ന് അറിയത്തില്ലേ? വിനയചന്ദ്രന്] നായര്] എന്നാണല്ലോ മുഴുവന്] പേര്.'''' ഒറ്റ വാക്കില്] പ്രതിഷേധവും അപമാനവും, തിരസ്]കരണവും അവളറിഞ്ഞു. ചരല്] വിരിച്ച മുറ്റത്ത് നിറയെ വീണു കിടക്കുന്ന മഞ്ഞ കോളാമ്പി പൂവിലേക്ക് ഏതാനും നിമിഷം തുറിച്ചു നോക്കി നിന്നിട്ട് എന്നത്തേയുംപോലെ സ്]നേഹത്തോടെ വിനയന്റെ ഷര്]ട്ടിലെ ബട്ടണില്] തെരുപിടിപ്പിച്ചുകൊണ്ട് അവള്] പറഞ്ഞു. ''''മനുഷ്യനെന്ന് തെറ്റിദ്ധരിച്ചു. പോകട്ടെ.'''' അന്നേരം നല്ല മനോബലം ആയിരുന്നെന്നു ഇപ്പോഴും മീരയ്]ക്കോര്]മ്മയുണ്ട്. അതിവൈകാരികതയും വൈയക്തികതയും അരങ്ങുവാഴുന്ന കഥാലോകത്ത് സാമൂഹ്യ വിഷയങ്ങളുടെ സംഘര്]ഷമേഖലയിലേക്കാണ് എജ്ജാതി പെണ്ണിലെ കഥകള്] പ്രവേശിക്കുന്നത്. സാധാരണ മനുഷ്യരുടെ ദൈന്യതയെന്നു പ്രത്യക്ഷത്തില്] തോന്നുന്ന സന്ദര്]ഭങ്ങളെ കീഴാള ജീവിതത്തിന്റെ ഉള്]ക്കരുത്തായി പരിവര്]ത്തിപ്പിക്കുന്ന അത്ഭുതാവഹമായ രചനാ വൈഭവമാണ് ഈ കഥാസമാഹാരത്തിലെ കഥകളില്] കാണുന്നത്.